ചെറുപ്പം മുതലേ മധുരമുള്ള ഓര്‍മയാണ് ഉമ്മാമ
വീട്ടില്‍ കുട്ടികളെന്ന പോലെയാണ് ഓരോ വീട്ടിലും ഉമ്മാമമാരുടെയുടെ സാന്നിദ്ധ്യം,
മദ്രസയില്‍ പോകുമ്പോള്‍ ദിവസവും അന്‍പത് പൈസയുടെ വീതം വെപ്പുണ്ടാവും,
ഉമ്മാമയുടെ അളമാറയായിരുന്നു ബാങ്ക് ലോക്കര്‍,
അതിന്‍റെ ചാവി അരയിലെ ചരടില്‍ കോര്‍ത്ത് വെച്ചിട്ടുണ്ടാവും,
അളമാറ തുറക്കുമ്പോള്‍ ജന്നാത്തുല്‍ ഫിര്‍ദൌസ് അത്തറിന്‍റെ മണമുണ്ടാകും,
അമ്പത് പൈസ എനിക്ക്,
അമ്പത് അനിയന്,
ചെറിയ അനിയനോട് പറയും,
"നിനക്ക് ഇരുപത്തഞ്ച് പൈസ മതി, ഓല് ബല്യതല്ലേ, ഓല്ക്ക് അമ്പതിരിക്കട്ടെ,"
നേരിട്ട് കിട്ടിയ അമ്പതും ഉമ്മാമ കാണാതെ അടിച്ച് മാറ്റിയ അമ്പത് പൈസയും കൂടി എന്‍റടുത്ത് മൊത്തം ഒരു രൂപയായിട്ണ്ടാകും, അപ്പോഴേക്ക്.
അഥവാ കൈയ്യില്‍ നയാപൈസയില്ലെങ്കില്‍ ഉമ്മാമ പറയും
"കുഞ്ഞിക്കണ്ണന്‍റെ പീട്യേ പോയി അമ്പത് പൈസ വാങ്ങിക്കോ, ഞാന്‍ പറഞ്ഞാന്ന് പറഞ്ഞാ മതി"
ഉമ്മാമക്കറിയാം ഞാന്‍ പീട്യേ പോയി ഒരു രൂപ വാങ്ങിക്കൂംന്ന്.
കുരുത്തക്കേട് കളിച്ചാല്‍ ഉപ്പാന്‍റടുത്ത്ന്ന് അടി കിട്ടു
മ്പോ പിടിച്ച് വെക്കാന്‍ ഉമ്മാമ തന്നെ വേണ്ടിയിരുന്നു.
വയ്യാതായി കിടപ്പിലാകുന്നത് വരെ വീട്ടുപണികളില്‍ പലതും ചെയ്യാന്‍ ഉമ്മാമ മുന്നിലുണ്ടായിരുന്നു,
രോഗം മൂര്‍ച്ചിച്ച് ഹോസ്പിറ്റലിലായപ്പോള്‍ കൂട്ടിനിരിക്കേണ്ടി വന്നപ്പോള്‍ മരുന്ന് കൊടുക്കുമ്പോഴും ഭക്ഷണം കൊടുക്കുമ്പോഴൊക്കെ കാണിച്ച വാശി കണ്ടപ്പോള്‍ മനസ്സിനോട് പറഞ്ഞു,
"മനസ്സേ വെറുക്കരുതേ"
ചെറുപ്പത്തിലെ എന്‍റെ പിടിവാശികള്‍ ഉമ്മാമക്കൊരിക്കലും വെറുപ്പ് തോന്നിയിട്ടുണ്ടാവില്ലല്ലോ....
ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ട് വീട്ടിലേക്ക് തിരികെ വന്ന് ഒരു മാസത്തോളമുണ്ടായിരുന്നു ഉമ്മാമ വീട്ടില്‍,
ഉള്ളിയേരിയിലെ ജോലിസ്ഥലത്ത് നിന്ന് ഒന്നിടവിട്ട് വരാറുണ്ടായിരുന്നു,
കുടുംബക്കാരെല്ലാം അടുത്തുണ്ടെങ്കിലും എനിക്ക് കാണണമല്ലോ ചെറുപ്പത്തിലെന്നെ കൊഞ്ചിച്ച് വളര്‍ത്തിയ ആ മുഖം...
മരണ ദിവസം ഒരു വ്യാഴാഴ്ചയായിരുന്നു,
ഉമ്മയുടെ വിളി വന്നപ്പോള്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല,
എന്നാലും വേഗം വീട്ടിലെത്തി,
കണ്ടപ്പോള്‍ ഹൃദയം തകര്‍ന്ന് പോയി,
ഉമ്മാമയുടെ ജീവിതത്തിലെ അവസാന മണിക്കൂറുകള്‍,
മക്കളും പേരമക്കളുമായി തലമുറകളേറെയുണ്ട്,
എല്ലാവരുടെയും മുഖത്ത് കണ്ണീര് മാത്രം,
ഞാന്‍ ഖുര്‍ആനെടുത്ത് ഉസ്താദ് ഓതാന്‍ പറഞ്ഞ സൂറത്ത് ഏഴ് പ്രാവശ്യം ഓതി,
ഏഴാമത്തെ പ്രാവശ്യം ഓതി ഉമ്മാമയുടെ മുഖത്തേക്ക് ഊതിയ നിമിഷം....
ഉമ്മാമയുടെ ഈ ലോകത്തെ അവസാന നിമിഷമായിരുന്നത്...
പള്ളിയില്‍ നിന്ന് മഗരിബ് ബാങ്കുയര്‍ന്നു,
മരിക്കാന്‍ വെള്ളിയാഴ്ച രാവ് കാത്തിരുന്ന പോലെ,
ഉടനെ ശക്തമായ കാറ്റും മഴയും, കൂടെ ഇടിയും മിന്നും,
അരമണിക്കൂറോളം ആരെയും വിളിച്ചറിയിക്കാന്‍ പോലുമായില്ല ഫോണ്‍വിളിക്കാന്‍ പേടി തോന്നുന്നത്ര ഇടിയും മിന്നും,
എന്‍റുമ്മാമയുടെ മരണത്തില്‍ ആകാശം പോലും
കരഞ്ഞെന്ന് തന്നെ വിശ്വസിക്കാനാണെനിക്കിഷ്ടം,
ഖബറിലേക്ക് വെച്ച് അവസാനം മൂന്ന് പിടി മണ്ണ് വാരിയിടാന്‍ പോലും കൈകള്‍ മടിച്ച് പോയി,
കുഞ്ഞുന്നാളില്‍ തലവെച്ചുറങ്ങിയ മാറത്തെങ്ങിനെ മണ്ണുവാരിയിടും....
മരിക്കാത്ത ഓര്‍മകള്‍ ഇന്നും കൂട്ടിനുണ്ട്....
പ്രാര്‍ത്ഥന മാത്രമാണ് പകരം നല്‍കാനുള്ളത്,
നാഥാ ആ ഖബറിടം സ്വര്‍ഗീയമാക്കിക്കൊടുക്കണേ...
ആമീന്‍....
വീട്ടില്‍ കുട്ടികളെന്ന പോലെയാണ് ഓരോ വീട്ടിലും ഉമ്മാമമാരുടെയുടെ സാന്നിദ്ധ്യം,
മദ്രസയില്‍ പോകുമ്പോള്‍ ദിവസവും അന്‍പത് പൈസയുടെ വീതം വെപ്പുണ്ടാവും,
ഉമ്മാമയുടെ അളമാറയായിരുന്നു ബാങ്ക് ലോക്കര്‍,
അതിന്‍റെ ചാവി അരയിലെ ചരടില്‍ കോര്‍ത്ത് വെച്ചിട്ടുണ്ടാവും,
അളമാറ തുറക്കുമ്പോള്‍ ജന്നാത്തുല്‍ ഫിര്‍ദൌസ് അത്തറിന്‍റെ മണമുണ്ടാകും,
അമ്പത് പൈസ എനിക്ക്,
അമ്പത് അനിയന്,
ചെറിയ അനിയനോട് പറയും,
"നിനക്ക് ഇരുപത്തഞ്ച് പൈസ മതി, ഓല് ബല്യതല്ലേ, ഓല്ക്ക് അമ്പതിരിക്കട്ടെ,"
നേരിട്ട് കിട്ടിയ അമ്പതും ഉമ്മാമ കാണാതെ അടിച്ച് മാറ്റിയ അമ്പത് പൈസയും കൂടി എന്‍റടുത്ത് മൊത്തം ഒരു രൂപയായിട്ണ്ടാകും, അപ്പോഴേക്ക്.
അഥവാ കൈയ്യില്‍ നയാപൈസയില്ലെങ്കില്‍ ഉമ്മാമ പറയും
"കുഞ്ഞിക്കണ്ണന്‍റെ പീട്യേ പോയി അമ്പത് പൈസ വാങ്ങിക്കോ, ഞാന്‍ പറഞ്ഞാന്ന് പറഞ്ഞാ മതി"
ഉമ്മാമക്കറിയാം ഞാന്‍ പീട്യേ പോയി ഒരു രൂപ വാങ്ങിക്കൂംന്ന്.
കുരുത്തക്കേട് കളിച്ചാല്‍ ഉപ്പാന്‍റടുത്ത്ന്ന് അടി കിട്ടു
മ്പോ പിടിച്ച് വെക്കാന്‍ ഉമ്മാമ തന്നെ വേണ്ടിയിരുന്നു.
വയ്യാതായി കിടപ്പിലാകുന്നത് വരെ വീട്ടുപണികളില്‍ പലതും ചെയ്യാന്‍ ഉമ്മാമ മുന്നിലുണ്ടായിരുന്നു,
രോഗം മൂര്‍ച്ചിച്ച് ഹോസ്പിറ്റലിലായപ്പോള്‍ കൂട്ടിനിരിക്കേണ്ടി വന്നപ്പോള്‍ മരുന്ന് കൊടുക്കുമ്പോഴും ഭക്ഷണം കൊടുക്കുമ്പോഴൊക്കെ കാണിച്ച വാശി കണ്ടപ്പോള്‍ മനസ്സിനോട് പറഞ്ഞു,
"മനസ്സേ വെറുക്കരുതേ"
ചെറുപ്പത്തിലെ എന്‍റെ പിടിവാശികള്‍ ഉമ്മാമക്കൊരിക്കലും വെറുപ്പ് തോന്നിയിട്ടുണ്ടാവില്ലല്ലോ....
ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ട് വീട്ടിലേക്ക് തിരികെ വന്ന് ഒരു മാസത്തോളമുണ്ടായിരുന്നു ഉമ്മാമ വീട്ടില്‍,
ഉള്ളിയേരിയിലെ ജോലിസ്ഥലത്ത് നിന്ന് ഒന്നിടവിട്ട് വരാറുണ്ടായിരുന്നു,
കുടുംബക്കാരെല്ലാം അടുത്തുണ്ടെങ്കിലും എനിക്ക് കാണണമല്ലോ ചെറുപ്പത്തിലെന്നെ കൊഞ്ചിച്ച് വളര്‍ത്തിയ ആ മുഖം...
മരണ ദിവസം ഒരു വ്യാഴാഴ്ചയായിരുന്നു,
ഉമ്മയുടെ വിളി വന്നപ്പോള്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല,
എന്നാലും വേഗം വീട്ടിലെത്തി,
കണ്ടപ്പോള്‍ ഹൃദയം തകര്‍ന്ന് പോയി,
ഉമ്മാമയുടെ ജീവിതത്തിലെ അവസാന മണിക്കൂറുകള്‍,
മക്കളും പേരമക്കളുമായി തലമുറകളേറെയുണ്ട്,
എല്ലാവരുടെയും മുഖത്ത് കണ്ണീര് മാത്രം,
ഞാന്‍ ഖുര്‍ആനെടുത്ത് ഉസ്താദ് ഓതാന്‍ പറഞ്ഞ സൂറത്ത് ഏഴ് പ്രാവശ്യം ഓതി,
ഏഴാമത്തെ പ്രാവശ്യം ഓതി ഉമ്മാമയുടെ മുഖത്തേക്ക് ഊതിയ നിമിഷം....
ഉമ്മാമയുടെ ഈ ലോകത്തെ അവസാന നിമിഷമായിരുന്നത്...
പള്ളിയില്‍ നിന്ന് മഗരിബ് ബാങ്കുയര്‍ന്നു,
മരിക്കാന്‍ വെള്ളിയാഴ്ച രാവ് കാത്തിരുന്ന പോലെ,
ഉടനെ ശക്തമായ കാറ്റും മഴയും, കൂടെ ഇടിയും മിന്നും,
അരമണിക്കൂറോളം ആരെയും വിളിച്ചറിയിക്കാന്‍ പോലുമായില്ല ഫോണ്‍വിളിക്കാന്‍ പേടി തോന്നുന്നത്ര ഇടിയും മിന്നും,
എന്‍റുമ്മാമയുടെ മരണത്തില്‍ ആകാശം പോലും
കരഞ്ഞെന്ന് തന്നെ വിശ്വസിക്കാനാണെനിക്കിഷ്ടം,
ഖബറിലേക്ക് വെച്ച് അവസാനം മൂന്ന് പിടി മണ്ണ് വാരിയിടാന്‍ പോലും കൈകള്‍ മടിച്ച് പോയി,
കുഞ്ഞുന്നാളില്‍ തലവെച്ചുറങ്ങിയ മാറത്തെങ്ങിനെ മണ്ണുവാരിയിടും....
മരിക്കാത്ത ഓര്‍മകള്‍ ഇന്നും കൂട്ടിനുണ്ട്....
പ്രാര്‍ത്ഥന മാത്രമാണ് പകരം നല്‍കാനുള്ളത്,
നാഥാ ആ ഖബറിടം സ്വര്‍ഗീയമാക്കിക്കൊടുക്കണേ...
ആമീന്‍....
No comments:
Post a Comment