Thursday, February 20, 2014

അഭിമാനിക്കുന്നു, കോഴിക്കോട്ടുകാരനായതില്‍

അംബര ചുംബികളായ കെട്ടിടങ്ങളാണ് പലപ്പോഴും പല നഗരങ്ങളുടെയും അടയാളങ്ങള്‍...
എന്നാല്‍ കോഴിക്കോട് വ്യത്യസ്തമാണ്,
പ്രതാപകാലത്തിന്‍റെ സ്മരണകളുണര്‍ത്തി തിരമാലകളോട് സല്ലപിക്കുന്ന തകര്‍ന്ന കടല്‍പാലത്തിന്‍റെ തൂണുകള്‍,
അതാണ് കോഴിക്കോടിന്‍റെ മുഖമുദ്ര...

കഥകളേറെ പറയാനുണ്ടാവും ഈ തൂണുകള്‍ക്ക്,
സന്തോഷത്തിന്‍റയും, ദുഃഖത്തിന്‍റെയും കണ്ണീരിന്‍റെയുമെല്ലാം കഥകള്‍...

പാരാവാരം കണക്കെ ഒഴുകിയെത്തുന്ന പരസഹസ്രം ജനങ്ങളുടെ ആര്‍പ്പുവിളികളോടെയുള്ള സമ്മേളനങ്ങള്‍ക്കെല്ലാം മൂക സാക്ഷിയാണീ കല്ലുകള്‍....

സായാഹ്നങ്ങളെ പ്രേമസല്ലാപങ്ങളുടെ കളിത്തൊട്ടിലാക്കി കമിതാക്കളൊഴുക്കിയ കുഞ്ഞുവള്ളങ്ങളൊരുപാട് തട്ടിത്തകര്‍ത്തിട്ടുണ്ട് ഈ കല്‍ത്തൂണുകള്‍...

കിഴക്കുദിച്ച് പകല്‍ മുഴുവന്‍ വെളിച്ചം നല്‍കി ക്ഷീണിച്ച സൂര്യന്‍ അവസാനം കടലിലേക്ക് താഴുമ്പോള്‍ ഈ തൂണുകളുടെ കാതില്‍ നാളെ കാണാമെന്ന് മന്ത്രിച്ചാണ് കടന്ന് പോകുന്നത് ...

കക്കിരിയും പച്ചമാങ്ങയും ഉപ്പും മുളകും പുരട്ടി കഴിക്കുമ്പോഴും കുഞ്ഞുകുട്ടികള്‍ വരെ ആസ്വദിച്ചിട്ടുണ്ട് ഈ കല്‍തൂണുകളുടെ സൌന്ദര്യത്തെ....

ഈ തൂണുകള്‍ എവിടെക്കണ്ടാലും ഓര്‍മകളുടെനെയോടും കോഴിക്കോട്ടേക്ക്,
അഭിമാനിക്കുന്നു,
കോഴിക്കോട്ടുകാരനായതില്‍....

No comments:

Post a Comment